ഭീമൻ ഒന്നാം പോസ്റ്റിൽ നിന്നും രണ്ടാം പോസ്റ്റിലെക്കു നടന്നു. പാണ്ടവരുടെ വിശ്വസ്തനായ് ഗോൾ കീപ്പർ. പാണ്ടവരും കൌരവരും തമ്മിലുള്ള തർക്കങൾ തീർക്കാനുള്ള മഹാമത്സരമാണു നടക്കുന്നതു്. അവസാനത്തെ മത്സരം. ഭാരതവർഷത്തിലെ കേൾവികെട്ട കളിക്കാർ മുഴുവൻ ഇരു പക്ഷത്തുമായി അണി നിരക്കുന്ന, എല്ലാം അവസാനിപ്പിക്കാനുള്ള മത്സരം. ഇപ്പൊൾ കളി നടക്കുന്നതു കൌരവരുടെ ഭാഗത്താണ്. ദിവസങ്ങളുടെ കണക്കു വെക്കുന്നതു ഭീമൻ പണ്ടെ നിർത്തിയിരുന്നു.
മൈതാനമധ്യത്തിൽ ജ്യേഷ്ടൻ യുധിഷ്ടിരൻ എന്തോ ചിന്തയിൽ മുഴകി നിൽക്കുന്നു. ആളുകൾ അദേഹത്തിൽ സിനദീൻ സിദാനെ പോലെ മുന്നിൽ നിന്നു നയിക്കുന്ന ഒരു നായകനായാണു കാണുന്നതെന്നു ഭീമനറിയാമായിരുന്നു. പക്ഷെ തന്റെ കാഴ്ചപ്പാടിൽ ജ്യേഷ്ടൻ എന്നും തിയൊറി ഒൻറിയെ പോലെ വിചാരങളിൽ ഉന്നതനും പ്രവർത്തിയിൽ പുറകിലും ആയിരുന്നു. ജ്യേഷ്ടൻ തനിക്കു മനസിലാവാത്ത രാജ്യതന്ത്രങളുടെയും ഞ്യായാഞ്യായങ്ങളുടെയും പിന്നെ ചൂതിന്റെയും ഒക്കെ ഏതോ അഞാത ലോകങളിൽ അലഞ്ഞു നടക്കുകയായിരുന്നു എപ്പൊഴും. അന്നു പാണ്ടവരുടെ അഭിമാനം കൌരവസഭയിൽ അപഹരിക്കപ്പെട്ടപ്പൊൾ താൻ എല്ലാം അവസാനിപ്പിക്കാൻ തുനിഞതാണു. ജ്യേഷ്ടനാണു തടഞതു്. ഹാ! അതും തനിക്കു ഒരിക്കലും മനസിലാവാത്ത ചില ഞായവാദങ്ങൾ പറഞ്ഞു കൊണ്ടു്.
പതിവു പോലെ തന്റെ പ്രിയ അനുജൻ എതിർപക്ഷത്തു ഭീതി വിതക്കുന്നുണ്ടു്. രണ്ടു കാലുകൊണ്ടും ഒരേ പോലെ പന്ത് നിയന്ത്രിക്കാൻ പറ്റുന്നവൻ അർജുനൻ. പാണ്ടവനിരയുടെ സെന്റർ ഫൊർവർഡ്. പ്രധാന ആക്രമണകാരി. റൊനാൽഡൊ-യെ പോലെ പല സവിശേഷ വിദ്യകളും വശമുള്ളവൻ. റൊനാൽഡൊ-യ്ക്കു മിലെൻ ഡൊമിനിഗ്യസ് എന്ന പോലെ അർജുനനും വിശ്വം മുഴുവൻ അറിയപ്പെടുന്ന ഒരു ഭാര്യ സുഭദ്രയും. എന്നും പേരും പ്രെശസ്തിയും ഗോൾ അടിക്കുന്നവനാണല്ലോ. പുറകിൽ നിന്നു കൊണ്ടു പാഞ്ഞു കയറുന്ന ശത്രുവിനെ ഒറ്റക്കു നേരിടുന്ന താൻ എല്ലായ്പ്പോഴും മറക്കപ്പെടുന്നുവോ?
മറ്റു രണ്ടു അനുജന്മാർ എവിടെ? നകുല സഹദേവന്മാർ. റൊബെർട്ടൊ ബാജിയോ-യെ പോലെ മുടി നീട്ടി വളർത്തി ഒരു പോണി ടെയിൽ ആയി കെട്ടിവെക്കാറുള്ള നകുലൻ. ഡേവിഡ് ബെക്കാമിനെ പോലെ കേശാലന്കാരത്തിലും വ്സ്ത്രധാരണത്തിലും പല പുതിയ രീതികളും പരീക്ഷിക്കാറുള്ള സഹദേവൻ. കർണൻ അപമാനിച്ചു കഴിഞ്ഞു അവരുടെ മുഖങ്ങളും പെനാല്റ്റി പാഴാക്കിക്കളഞ്ഞതിനു ശേഷം* ബാജിയൊയുടെയും ബെഖമിന്റെയും മുഖങ്ങളും ഒരേ ദയനീയ ഭാവം അല്ലേ പ്രകടിപ്പിച്ചിരുന്നത്? അവർ തനിക്കെന്നും കൊച്ചു കുട്ടികളായിരുന്നു. എന്നാലിന്നാ കുരുന്നുകൾ മൈതാനത്തിൽ പൊടി പറത്തിക്കൊണ്ട് ശത്രുനിരകളിൽ നാശങ്ങൾ വിതച്ചു കൊണ്ടിരിക്കുകയാണ്.
കൌരവരുടെ ഒപ്പം ചേർന്നു കളിച്ചു തുടങ്ങിയ പരിശീലകൻ ദ്രോണാചാര്യരും പിതാമഹൻ ഭീഷ്മരും ഇന്നില്ല. തങ്ങളുടെ നായകനായി തുടങ്ങിയ തന്റെ പ്രിയ മിത്രം ധ്ര്യുഷ്ട്രധ്രുമ്യനും വിട വാങ്ങി കഴിഞ്ഞു. റൊബെർട്ടോ കാർലോസിനെ പോലെ പ്രതിരോധത്തിൽ തുടങ്ങി പിന്നെ പാർശ്വങ്ങളിൽ കൂടി കൊടുംകാറ്റിന്റെ വേഗത്തിൽ ഒരു കാട്ടു കുതിരയെ പോലെ ധ്ര്യുഷ്ട്രധ്രുമ്യൻ പാഞ്ഞു കയറുന്ന കാഴ്ച താൻ എത്ര വട്ടം ആസ്വദിച്ചിട്ടുണ്ടു്!!!
കളിയുടെ നിയമങ്ങൾ എല്ലാം അനുസരിച്ചിരുന്നു ആദ്യദിവസങ്ങളിൽ. പിന്നെ പതിയെ എവിടെയോക്കെയോ പിഴച്ചു തുടങ്ങി. പുറകിൽ നിന്നും ടാക്ക്ലിങ്ങ്, പന്തില്ലാത്ത എതിരാളിയെ പോലും വെട്ടി വീഴ്ത്തൽ എന്നിങ്ങനെ പല അടവുകലും ഇരു പക്ഷവും പരീക്ഷിച്ചു തുടങ്ങി. അതിലൊന്നായിരുന്നു പരിശീലകൻ ദ്രോണരെ വീഷ്ത്തിയതു്.
കളി പ്രതീക്ഷിച്ച വേഗത്തിൽ പുരോഗമിക്കുന്നില്ലെന്നു കണ്ട് ആരുടെയോ ഉപായമായിരുന്നു ഒരു ഡെയ്-അന്റ്-നൈറ്റ് ദിവസം, അധവാ രാത്രി മത്സരം. അന്നാണു തന്റെ ഉണ്ണി ബലി കൊടുക്കപ്പെട്ടത്. അന്നെ വരെ ആരും കാണിക്കാത്ത പല കേളീ വിദ്യകളും തന്റെ പ്രിയ പുത്രൻ ഘടോൽക്കചൻ അന്നു പ്രദർശിപ്പിച്ചിരുന്നു.എതിരാളികളെ മുഴുവൻ ഒറ്റക്കു നിഷ്പ്രഭമാക്കുന്ന പ്രകടനം. ഒടുവിൽ അവരുടെ കൂട്ടായ പ്രത്യാക്രമണത്തിൽ അവനും യാത്രയായി.
അതാ കൌരവ പടയിലെ ഒറ്റയാൻ കർണൻ എല്ലാവരെയും വെട്ടി നിരത്തി കൊണ്ടു തന്റെ നേരെ പാഞ്ഞു വരുന്നു. “തടുക്കട്ടെ... ഞാൻ അവനെ കാലപുരിക്കയക്കട്ടെ. കൊടുംകാറ്റുകളെ ചങ്ങലയ്ക്കൂ് ഇട്ടു നിയന്ത്രിക്കുന്ന ദേവാ, ശ്ക്തി നൽകൂ!!! “
8 comments:
വായിച്ചു, ഈ ഗണത്തിലും മറ്റു പലരീതികളിലും ഒരു പാടു വായിയ്ക്കാനായി കാത്തിരിയ്ക്കുന്നു.
എന്തൊരു ഭാവന!
മഹാഭാരതം കാൽ പന്ത് പോട്ടി, രസകരമായിരിക്കുന്നു.
വി.എം.
ഇതിനിടയിലൊരു ഓണത്തിനു സ്കോപ്പില്ലേ? ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയും
ഓണാശംസകൾ!! katha kidilam ayittundu ketto :-))
Thanks Kevin and belated Onam wishes to you.
VM, I think if we look at things from a different perspective then most probably, it will bring up an interesting read.
Thanks Jithu. Onam wishes to you too...
കൊള്ളാം
മാപ്പ്! മാപ്പ്! മാപ്പ്!
ഉറങ്ങിപ്പോയി.
ഈ സൂര്യൻ ഉദിച്ചത് ഇത്ര കാലവും അറിഞ്ഞില്ല.
ആരും പറഞ്ഞുമില്ല!
കണ്ണാ, നന്ദി.
വിശ്വപ്രഭേ, മാപ്പു പറഞ്ഞ് താങ്കൾ എന്നെ ലജ്ജിപ്പിക്കുന്നു. :-D
ബ്ലോഗ്` സന്ദർശിച്ചതിനു നന്ദി.
Post a Comment