Friday, September 29, 2006

ചുണ്ടുകള്‍

കീബോര്‍ഡില്‍ നിന്ന് അക്ഷരക്കട്ടകള്‍ ഇളകി ഓരോന്നും ഓരോ ഈച്ചകളെപ്പോലെ പറന്നു നടക്കുന്നു. ഞാന്‍ ആറിന്റെ പുറകെ കുറച്ചു സമയമായി വിരല്‍ കൊണ്ടു നടക്കുന്നു. ഇങ്ങ് ഇടത്തേ മൂലയ്ക്ക് ഇരിയ്ക്കുന്നതു കണ്ട് എത്തിപ്പിടിയ്ക്കാനെത്തിയപ്പോഴേയ്ക്കും അവന്‍ പറന്ന എഫ് 8-ന്റെ അടുത്തു പോയി. അവിടെ നിന്ന് വീണ്ടും നംപാഡിന്റെ മധ്യത്തിലേയ്ക്ക്, പിന്നെയും ചുറ്റി മറഞ്ഞ് കറങ്ങിത്തിരിഞ്ഞു പറക്കുന്നു.

കപ്പൂച്ചീനോയുടെ ചവര്‍പ്പ് മധുരത്തിലലിയിക്കാതെ, ചൂട് ഒട്ടും കളയാതെ വിഴുങ്ങിയിട്ടും അബോധമനസ്സിനു തന്നെ ബോധത്തിനു മുകളില്‍ ആധിപത്യം. കപ്പൂച്ചീനോ എടുത്തു തന്ന സ്വര്‍ണ്ണമുടിയുള്ള സുന്ദരിയുടെ ചുവന്നു തുടുത്ത കവിളിലിരിയ്ക്കുന്നത് ഒരു റാണിത്തേനീച്ചയോ? അവളുടെ അധരങ്ങളില്‍ ആ തേനീച്ച മധു നിറയ്ക്കുന്നോ? ആ കണ്ണുകള്‍ പവിഴം പോലെ തിളങ്ങുന്നു. എന്നെയും പിന്നെ ഏഴു സാഗരങ്ങളും അവിടെ എനിക്ക് നോക്കിക്കാണാം. അവളുടെ കഴുത്തിനു താഴെയുള്ള ദേഹം വെള്ളത്തിലെ പ്രതിബിംബം പോലെ ഓളം വെട്ടുന്നു.

വീഥിയുടെ വലത്തേ അറ്റത്തുകൂടി സ്പീഡ് ലിമിറ്റുകള്‍ കാറ്റില്‍ പറത്തി വന്നിരുന്ന ഒരു ചുവപ്പ് ജാഗ്വാര്‍ ഒരു ഷാര്‍പ്പ് ടേണ്‍ എടുത്ത് പദയാത്രികര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള സ്ഥലത്തുകൂടി തെന്നിനീങ്ങി അവസാനം റോഡിനടുത്തു നില്‍ക്കുന്ന സിഗ്നല്‍ പോസ്റ്റില്‍ക്കൂടി മുകളില്‍ കയറി അതിന്റെ മുകളില്‍ നിന്ന് അനായാസേന അടുത്തുള്ള കണ്ണാടിമണിമന്ദിരത്തിന്റെ ഭിത്തിലേയ്ക്ക് ചാടി വീണു. ഭിത്തിയിലൂടെ വശം തിരിഞ്ഞ് മുകളിലേയ്ക്ക് കയറാന്‍ തുടങ്ങി… മന്ദം മന്ദം അത് ഭിത്തിയുടെ അങ്ങേ അറ്റത്തെത്തി, തിരിവ് കഴിഞ്ഞ് അപ്രത്യക്ഷമായി.

ഒരു പബ്ബ് ഒന്നായി നൃത്തം ചവിട്ടുന്നു. അകത്തിരുന്ന് മധു നുകരുന്നവര്‍ നിശ്ചലരായിരിക്കുന്നു. ബിയര്‍ വെണ്ടറുകളും മദ്യ ഷെല്‍ഫുകളും ചുവടു വെയ്ക്കുന്ന പബ്ബിനുള്ളില്‍ വായുവില്‍ പറന്നു നടക്കുന്നു. മനോഹരമായ മദ്യ ചഷകങ്ങള്‍ താഴെ വീണ് പൊട്ടാതെ പിങ്ങ് പോങ്ങ് പന്തുകള്‍ പോലെ നിലത്തു നിന്നും കുതിച്ചുയരുന്നു.

മഴ ഭൂമിയില്‍ നിന്ന് ചുഴലിക്കാറ്റു പോലെ ഉയര്‍ന്ന് മുകളിലേയ്ക്ക് പോകുന്നു. പൊടിയുടെ ഒരു ചുഴലിയും മഴയുടെ ഒരു ചുഴലിയും ഒന്നിച്ചുയരുന്നു, പരസ്പരം വട്ടംചുറ്റിക്കറങ്ങുന്നു. ഒരു പാര്‍ട്ടി ഡാന്‍സിലെന്ന പോലെ മതിമറന്ന ചുവടുകള്‍ വെയ്ക്കുന്നു. മഴയാകുന്ന ചുഴലിയുടെ മഥിച്ച അരക്കെട്ടില്‍ കൈകള്‍ ചുറ്റി പൊടിയുടെ ചുഴലി പുറകിലേയ്ക്ക് വളഞ്ഞ് ആടുന്നു.

പിന്നെയും നീളുന്നതിനു മുന്‍പെ അവള്‍ അവസാനിപ്പിച്ചു. എന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി.

Monday, September 25, 2006

ഒരു വിശദീകരണം

ഇതൊരു വിശദീകരണമാണ് - ക്ഷമാ‍പണം അല്ല.

ശ്രീ നിഷാദ് കൈപ്പള്ളിയുടെ ബ്ലോഗിലും ബ്ലോഗിനെപ്പറ്റിയും ഞാന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ശ്രീ നിഷാദ് മലയാളം ബ്ലോഗിങ്ങ് നിര്‍ത്തുന്നു എന്ന അര്‍ത്ഥത്തില്‍ ഒരു പോസ്റ്റ് ഇട്ടതിനു കാരണം എന്റെ പരാമര്‍ശങ്ങള്‍ ആവാന്‍ സാധ്യതയുണ്ട്. അതില്‍ പലരും അവരവരുടെ അഭിപ്രായം രേഖപ്പെടുത്തിക്കണ്ടു. എന്റെ ഭാഗം ന്യായീകരിക്കണം എന്ന് എനിക്കു തോന്നുന്നു.

ശ്രീ നിഷാദിന്റെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട്. വായിച്ചിടത്തോളം “ലൊകത്തിന്റെ മുന്നില്‍ എന്റെ സംസ്ഥനത്തെ ഉയര്‍ത്തി കാട്ടണം എന്ന അത്മാര്‍ത്ഥമായ ഒരു രഹസ്യ അജെണ്ട ഉള്ളവനാണു്” നിഷാദ്. സ്വന്തം ബ്ലോഗിലെ പല പോസ്റ്റുകളിലും പിന്നെ മറ്റു പല ബ്ലോഗുകളിലും നിഷാദ് ഈ അജെണ്ട വെച്ച് “ ഞാന്‍ ഉള്‍പെടുന്ന എന്റെ ദേശക്കരുടെ Fads and Foibles (Aldous Huxley പറഞ്ഞ പോലെ) വിശകലനം ചെയ്യുകയാണു്.” എന്ന് നിഷാദ് തന്നെ പറഞ്ഞ രീതിയില്‍ രൂക്ഷവിമര്‍ശനം നടത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

എന്ത് യുക്തിയുപയോഗിച്ചാണ് ഒരു ലേഖകന്റെ ഇംഗ്ലീഷ് ഉദാഹരണമായി എടുത്ത് “മല്ലൂസിന്‍റെ കൈയില് എഴുതാന്‍ പേന കോടുത്താല്‍” എന്ന് നിഷാദ് ജെനറലൈസ് ചെയ്തതെന്ന് എനിക്ക് മനസിലായില്ല. ഞാന്‍ ആ പോസ്റ്റില്‍ കമന്റ് ഒന്നും ഇട്ടിരുന്നില്ലെങ്കിലും അതിലെ ചര്‍ച്ച ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. വിമര്‍ശിയ്ക്കുന്നതില്‍ തെറ്റില്ല എന്നാല്‍ അത് കേള്‍ക്കുന്ന ആളെ നിന്ദിക്കാതെ വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ക്രൂരമായ വിമര്‍ശനങ്ങള്‍ വിപരീതഫലം ആവും നല്‍കുക എന്ന കാര്യം നിഷാദിനു മനസിലാക്കിക്കൊടുക്കാം എന്നു വിചാരിച്ചു.
മറകളില്ലാത്ത സ്വതന്ത്രമായ അശയ വിനിമയമാണു് ബ്ലോഗ്ഗ്. ഇവിടെ ആരെയും ഭയക്കരുത്.
...
.ധൈര്യമായിട്ട് എഴുതു ഇഞ്ജി. ആരേയും ഭയക്കെണ്ട. എന്നെപ്പോലും. സ്വതന്ത്രമായ വിമര്‍ശനത്തിനു് ഒരു തുടക്കം കുറിക്കു

എന്ന നിഷാദിന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുത്ത ഞാന്‍ ഇഞ്ജിക്ക് ഒരു "സ്റ്റീല്‍ കരണ്ടി" എന്ന പോസ്റ്റില്‍ “ഇവിടെയും മല്ലൂസിന്റെ സ്ഥിരം സ്വഭാവം കാണിച്ചു. എപ്പോ ഫോട്ടോ എടുത്താലും ഒരു വണ്ടിയില്‍ ചാരി നിന്നേ ഫോട്ടോ എടുക്കൂ... കാശു കൊടുത്ത് വണ്ടി മേടിച്ചതല്ലേന്നേ, എല്ലാരും അറിയട്ടന്നേ... പോരാഞ്ഞിട്ട് ഒരു മൊബൈല്‍ ഫോണും ചെവിയില്‍ തിരുകും. കാശ് കൊടുത്ത് മൊബൈല്‍ മേടിച്ചു എന്ന് നാട്ടുകാര്‍ അറിയും എന്നു മാത്രമല്ല എപ്പൊഴും കോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ബിസി മനുഷ്യനാണെന്നും ഒരു തെറ്റിദ്ധാരണ ഇരുന്നോട്ടെ...” എന്നൊരു കമന്റ് ഇട്ടു.

ഒന്നു വ്യക്തമാക്കിക്കൊള്ളട്ടെ, ഇവിടെ നിഷാദിന്റെ ഫോട്ടോയെ വിമര്‍ശിയ്ക്കുക ആയിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് ക്രൂരമായി വിമര്‍ശിച്ചാല്‍ ആരായാലും പ്രതികരിക്കും എന്ന എന്റെ വാദം നിഷാദിന്റെ കാര്യത്തില്‍ ശരിയാവുമോ എന്നറിയാനുള്ള എന്റെ ശ്രമമായിരുന്നു അത്. എന്റെ ഊഹം തെറ്റിയില്ല. നിഷാദ് ശക്തമായി തന്നെ പ്രതികരിച്ചു. “മോനെ adithya.” , “കൊള്ളാം ഇനിയും എഴുതണെ. ഇവനാരെട.” എന്നൊക്കെ ഉള്‍പ്പെടുത്തി ഉടന്‍ എനിക്കൊരു മറുപടി കിട്ടി. എന്റെ ലക്ഷ്യം പൂര്‍ണ്ണമായി. ഞാന്‍ എന്റെ അടുത്ത കമന്റില്‍ എല്ലാം വിശദീകരിയ്ക്കുകയും ചെയ്തു.

മറ്റുള്ളവര്‍ താങ്കളോട് എങ്ങനെ പെരുമാറനമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോടും പെരുമാറുക എന്നാണല്ലോ. സ്വയം ക്രൂരമായ വിമര്‍ശനം ഏല്‍ക്കാന്‍ മനസില്ലാത്ത നിഷാദിന് മറ്റുള്ളവരെ ക്രൂരമായി വിമര്‍ശിക്കാന്‍ എന്തവകാശം? “വിമര്‍ശനം ഉള്‍കോള്ളാനുള്ള സഹിഷ്ണത ഉള്ളതുകോണ്ടാണു താങ്കളുടെ പോസ്റ്റ് ഇവിടെ കിടക്കുന്നതു്. ഇനി താങ്കള്‍ എന്തെഴുതിയാലും അതിവിട് ഉണ്ടാകും. വിമര്‍ശനം താങ്കളുടെ അവകാശമാണു്. വിമര്‍ശിക്കനുള്ള താങ്കളുടെ അവകാശത്തിനു വേണ്ടി ആദ്യം ശബ്ദം ഉയര്‍ത്തുന്നത് ഞാനായിരിക്കും. എന്നെക്കുറിച്ചാണെങ്കിലും.” എന്ന നിഷാദിന്റെ വാക്കുകള്‍ വെറും പൊള്ളയാണെന്നു തെളിയിക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതില്‍ ഞാന്‍ വിജയിച്ചു എന്നു തന്നെയാണ് എന്റെ വിശ്വാസം.

ഇനി ഞാന്‍ ആദ്യത്തെ കമന്റില്‍ നിഷാദിനെ വ്യക്തിപരമായി അപമാനിച്ചു എന്ന് ഒരു ആരോപണം ഉണ്ടെങ്കില്‍, അതിനുള്ള മറുപടി. ആ കമന്റ് നിഷാദ് എന്ന വ്യക്തിയെ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. “മല്ലൂസി”-നെ മൊത്തം ഉദ്ദേശിച്ചാണ് ഞാന്‍ ആ കമന്റ് ഇട്ടത്. നിഷാദിന്റെ സ്വകാര്യ സ്വത്തായ ബ്ലോഗില്‍ നിഷാദ് സ്വന്തം ഫോട്ടോ ഇട്ടതിനെ എനിക്ക് വിമര്‍ശിക്കാന്‍ അവകാശം ഇല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍, അവരെ ഞാന്‍ ഈ പോസ്റ്റിലേക്കും അതിലെ ഈ കമന്റിലേക്കും ക്ഷണിയ്ക്കുന്നു. ആ ബ്ലോഗര്‍ അവരുടെ സ്വന്തം അനുഭവം വിവരിച്ചതിനെ നിഷാദ് എന്ത് അവകാശം ഉപയോഗിച്ചാണ് മലയാളിയുടെ ഒരു പൊതുസ്വഭാവം എന്ന് നിഷാദ് പറയുന്ന ഒന്നിനോട് ബന്ധിപ്പിച്ച് വിമര്‍ശിച്ചോ, അതേ അവകാശം ഉപയോഗിച്ചാണ് ഞാന്‍ നിഷാദിന്റെ ഫോട്ടോസ് മലയാളികളുടെതെന്ന് എനിക്ക് തോന്നിയ ഒരു പൊതുസ്വഭാവത്തോട് ബന്ധിപ്പിച്ച് വിമര്‍ശിച്ചത്.

ഇനിയും എന്തെങ്കിലും കൂടുതല്‍ വിശദീകരിക്കണ്ടതുണ്ടെങ്കില്‍ കമന്റിലൂടെ ആവാം.

Wednesday, September 20, 2006

ഉരലും മദ്ദളവും കൂടി മുട്ട പുഴുങ്ങിയ കഥ

പണ്ടൊരു ദിവസം വെറുതെ ഇരുന്നു ഫുട്ബോള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരു വിളി വന്നു. വിളിയെന്നു പറഞ്ഞാല്‍ gtalk-ല്‍ ഒരു വിളി. അതിങ്ങനെ പോയി.

Friend: ഒരു ഡൌബ്ട് ചോദിക്കട്ടെ, ഈ മുട്ട പുഴുങ്ങുക എങ്ങിനെയാ :D
http://en.wikipedia.org/wiki/Boiled_egg
me: chelappo prpblematic aanu
Friend: enne confuse aakkunnu
me: oru paathrathiil vellam edukkuka microwave cheyyuka
Friend: aa kuntham illa
me: vellam thilachu kazhiyum mutta athil iduka
ennaa stove-il vechu thilappikkuka :D
Friend: okay
me: athrem pore?
Friend: അങ്ങിനെ വഴിക്കുവാ ;)
തിളപ്പിച്ചിട്ട്
me: njaan onnnuu guess cheythathaa
Friend: എത്രനേരം?
ദുഷ്ടാ
me: hahha
njaan try cheythittilla
Friend: അതു പൊട്ടിത്തെറിക്കില്ലേ ഒരു ലിമിറ്റ് കഴിഞ്ഞാല്‍
me: cheyy
angane onnum sambhavikkilla
Friend: ഇല്ലാല്ലേ
me: yey
dhariyaayi cheyy
:D
thilappicha vellathilekku mutta iduka
:D
work cheyyandathaanu
Friend: ഇട്ടാല്‍ പൊട്ടില്ലേ
me: wait
Friend: പതിയെ ഇട്ടാലും വെള്ളം തെറിച്ചു കൈ പൊള്ളും
me: ippo onnu refer cheyyaan aarum llalloo
ozhukki ittaal mathi
Friend: അതെ ഞാനും ആദ്യം ബ്ലോഗില്‍ ആരേലും ഉണ്ടോന്നാ നോക്കിയെ
me: ha ha
Boiled eggs are produced by immersing eggs (typically chicken's eggs) in boiling water with their shells unbroken.
simple
Friend: ഈ പ്രശ്നമൊന്നും ഒരുത്തനും മനസ്സിലാക്കുന്നില്ല
me: appo simple
Friend: തള്ളെ അതു വിക്കി പറഞ്ഞതല്ലേ
me: nammade vazhi correct aanu
orappalle
Friend: വക്കാരിയാണേല്‍ ഒരു 2 പേജ് പോസ്റ്റ് ഇട്ടേന്നെ
me: hahhaahahha
Friend: പഹയനെ കൊണ്ടു ഇടീപ്പിക്കണം
me: ee chat idaam
Friend: നാളെ നമ്മള്‍ക്കു യൂസ്ഫുള്‍ ആകും
me: ennittu aalkkarodu help cheyyaan parayaam
Friend: ഹാഹാ അതാവാം
me: aviTeyum paachakam illyaalle
arinjathil santhosham
Friend: ഇല്ല കഷ്ടരാത്രികളില്‍ ചിലപ്പോള്‍ ചെയ്തെന്നു വരും
me: njaan athum illa :D
enthinaa veruthe
Friend: അല്ല ഞാന്‍ മാക്സിമം കഞ്ഞിവയ്ക്കുവാന്‍ ശ്രമിക്കും
me: ennu vechu aalkkaar abhipraayam chOdichaal parayaathirikkaarilla
ippo cheytha pOle
Friend: മിക്കവാറും അതു് ചോറ് പായസം എന്നിവയാകും
me: ;-)
Friend: അപ്പൊ വിശപ്പിന്റെ വിളി വരുന്നു, അവഗണിക്കാനാവുന്നില്ല, ഉള്ള ലോജിക്ക് വച്ചു പുഴുങ്ങിനോക്കട്ടെ
me: sure
Friend: പൊട്ടില്ലല്ലോ? വേറൊരുത്തന്റെ അടുപ്പും പാത്രവും അടുക്കളയുമാ
me: hahahahha
Friend: മുട്ടയും :)
me: hahhahahaha
boiled water-il mutta iduka
5 min wait cheyyuka
Friend: വെള്ളം പൈപ്പിലെ മതിയാകും , അല്ലെങ്കില്‍ മിനറല്‍ വാട്ടര്‍ അവന്റെ എടുക്കണം, അതുവേണ്ടാല്ലേ
me: athu venda
Friend: ഓക്കേ
me: vellam ullil kerunnillallo
Friend: ട്രൂ
me: 5 min kazhinju boiled egg kittiyillenkil... :-?
vellavum egg-um koode boil cheyyuka
oru 5 min
enthelum okke sambhavikkum
:)
Friend: താങ്ക്യൂ

ഇതിനു ശേഷം കുറച്ചു നേരത്തെയ്ക്കു അനക്കമൊന്നുമില്ലായിരുന്നു. കുറെ കഴിഞ്ഞ് വീണ്ടും എത്തി. ഇത്തവണ ഒരു പ്രാക്റ്റിക്കല്‍ ഡിഫിക്കല്‍റ്റിയുമായാണെത്തിയത്‌.

Friend: ആക്ച്വലി ഡെലിവറിയില്‍ പ്രശ്നം പറ്റി
ആദ്യമുട്ട ഇട്ടപ്പോള്‍ കൈ പൊള്ളിയോ എന്നു സംശയം
പിന്നെ ഇട്ടതു ഉയരത്തുനിന്നായി അതുപൊട്ടിയോ എന്നു സംശയം
പിന്നെ കയറുകെട്ടിയിറക്കി
me: thaazthi idu
hahhahahaha
Friend: കുറച്ചു കഴിഞ്ഞപ്പോള്‍ പാലു തിളയ്ക്കുന്ന പോലെ ഒരു ഇഫക്റ്റ്
me: just water level-il konde angu ittaal pore
:-s kuzhappaayO?
Friend: ഞാനതിനു റീസണിങ് ചെയ്തു നില്‍ക്കായിരുന്നു ഇത്രനേരവും
me: haha
Friend: അങ്ങനെയാ ഇട്ടതു കൈ പൊള്ളി പൊള്ളിയില്ല പിന്നെ ബോയില്‍ഡ് വാട്ടറിന്റെ സര്‍ഫസ് ലെവല്‍ കണ്ടിന്യൂസ് മാറുകയല്ലേ
നമുക്ക് കാല്‍ക്കുലേറ്റ് ചെയ്യാന്‍ പറ്റില്ല
me: hahhahahahah
Friend: അതാ പ്രശ്നായത്
me: oru mutta puzhungunnathu ithra risky aanalle
bhaagyam njaan ithe vare try cheyyaathathu
Friend: പത വന്നതിന്റെ കാര്യം പെട്ടെന്ന് മനസ്സിലായി ആദ്യമിട്ട രണ്ടെണ്ണം പൊട്ടി
me: :-(
kuzhappaayallO
Friend: കയറില്‍ കെട്ടിയിറക്കിയതും പിന്നെ സബ്സ്റ്റിട്യൂട്ടുകളും വേവുന്നു
ഇപ്പൊ വീണ്ടും കണ്‍ഫു, ഓരോന്നിന്റേയും വേവ് വെവ്വേറെ ആയാല്‍ ഈറ്റിങ് പ്രോബ്ലംസ്
me: mothathil preshnamaayallo
Friend: മുട്ട‍ പുഴുങ്ങല്‍ കേന്ദ്രം ‘---‘-ല്‍ നിന്ന് ‌‌ ‘---‘-ര്‍, ബാക്ക് റ്റു അടുക്കള
me: ok ok
time waste cheyyanda

പിന്നെ അദ്ദേഹം തല പൊക്കിയത്‌ ഒരു അഞ്ചു മിനിട്ടു കൂടി കഴിഞ്ഞായിരുന്നു.

Friend: ഒരു കരിഞ്ഞ മണം കിട്ടുന്നുണ്ടോ?
മുട്ട കരിയുമോ
me: ha hahaha
pOkkaayO?
Friend: എന്റമ്മച്ചിയേ ഇത്രയും നിഘൂഢതകള്‍ ഉണ്ടായിരുന്നോ ഈ കേസില്‍
me: bhaagyam gtalk vazhi adikkaan ulla technology illa
allenkil ippo angu enne thalliyenellO
;-)
Friend: വെള്ളം കുറഞ്ഞുപോയെന്നു തോന്നുന്നു, ആ പത എടുത്തുകളഞ്ഞപ്പോള്‍ കുറേ വെള്ളവും കൂടെപ്പോയതാവും കാരണം
എനിവേ സുന്ദരമായ ഒരു കരിഞ്ഞമണം വരുന്നുണ്ട്
me: ഹ ാ
പാവം സഹമുറിയന്‍
അവന്‍ തിരിച്ചു വരുമ്പോ
:)
Friend: ഇല്ല മണം പിടിക്കുവാന്‍ പഹയന്‍ എത്തിയിട്ടില്ല
അപ്പോഴേയ്ക്കും ഞാന്‍ പപ്പടം കാച്ചില്ലേ
me: ഒരു അടുക്കള വിത് എഗ്ഗ് ഫ്ലേവര്‍
Friend: അപ്പോ ഷുവറാ ബെറ്റര്‍ കരിഞ്ഞ മണം
me: ഹ ഹ ഹ
പപ്പടം കാച്ചാന്‍ അറിയാമോ?
Friend: അറിയാം
me: ഭാഗ്യം
Friend: ഒരു സൈഡ് എല്ലായ്പ്പോഴും കരിയും അതെന്തുകൊണ്ടാണാവോ
me: പപ്പടത്തിന്റെ കുഴപ്പാവും
me: പപ്പടം മേടിക്കുന്ന കട ഒന്നു മാറ്റി നോക്കൂ

ആ സംസാരം അവിടെ അവസാനിച്ചില്ല… ഒരു മുട്ട ബോയില്‍ ചെയ്യുന്നതിന്റെ സാങ്കേതിക വശങ്ങള്‍ വേറെ പലതും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇത്രയൊക്കെ വായിച്ചു കഴിഞ്ഞ സ്ഥിതിയ്ക്കു മുട്ട പുഴുങ്ങാനെത്തിയ ഈ സാഹിത്യകാരന്‍ ആരെന്നു എല്ലാവര്‍ക്കും മനസിലായല്ലോ?

ഇതു വായിച്ചു കഷ്ടം തോന്നിയ ഏതെങ്കിലും ചേച്ചിമാര്‍ മുട്ട പുഴുങ്ങുന്നതിന്റെ സാങ്കേതികവശം ഒന്നു വിശദമാക്കാന്‍ അപേക്ഷ.

Thursday, September 14, 2006

രണ്ടാഴ്‌ച

“അത്യാവശ്യമായി പൂനെയ്ക്ക് പറക്കണം. ഒരു പ്രോജക്‌ടിനു തീ പിടിച്ചിരിക്കുന്നു. നിങ്ങള്‍ മൂന്നാളും ചെല്ലുക. രണ്ടാഴ്ച കഴിഞ്ഞാല്‍ ഡെലിവറി ആണ്. അതിനു മുന്നെ തീര്‍ക്കുക. തിരിച്ചു പോരുക.“ മാനേജര്‍ ജെയിന്‍ സാറിന്റെ നിര്‍ദ്ദേശങ്ങള്‍ പതിവു പൊലെ കാര്യമാത്രപ്രസക്തങ്ങളായിരുന്നു. ഡേറ്റാബേസ് വിദഗ്ദന്‍ വിനോദും ഡോട്ട്നെറ്റ് വിദഗ്ദന്‍ സിദ്ധാര്‍ത്ഥനും ബാംഗ്ലൂരെ ചില അത്യാവശ്യപണികള്‍ തീര്‍ക്കാനുള്ളതിനാല്‍ അവരുടെ യാത്ര പിന്നത്തെ തിങ്കളാഴ്ച വൈകിട്ടത്തേക്ക് ഉറപ്പിച്ചു. ‘ഡിപ്ലോയ്മെന്റ് വിദഗ്ദനായ’ എനിക്ക് വെള്ളിയാഴ്ച വൈകിട്ടു തന്നെ പറക്കേണ്ടി വന്നു. ആഴ്ചയവസാനങ്ങളിലും പണിയെടുക്കേണ്ടി വരുമെന്ന് പോരുമ്പോഴേ അറിയാമായിരുന്നു. വൈകിട്ട് 8 മണിക്ക് പൂനെ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ മുരളി സാറിന്റെ മിസ്സ്ഡ് കോള്‍സ് മൊബൈലില്‍ കണ്ട് വിളിച്ചപ്പോഴാണ്‍ സാര്‍ അപ്പോള്‍ തന്നെ കമ്പനിയില്‍ എത്താന്‍ ആവശ്യപ്പെട്ടത്. മുരളിസാര്‍ ആണ് ജെയിന്‍ സാര്‍ വഴി ഞങ്ങളെ അവിടെ ക്രാഷ് ലാന്‍ഡ് ചെയ്യിപ്പിച്ചതെന്നറിയാമായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു തന്നെ കമ്പനിയിലെത്താന്‍ മാത്രം കുഴപ്പത്തിലാണ് കാര്യങ്ങള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

എയര്‍പ്പോര്‍ട്ടിലെത്തിയ കമ്പനി പിക്ക്-അപ്പ് ടാക്സിയില്‍ ഹോട്ടലിലെത്തി, ചെക്കിന്‍ ചെയ്തു, ബാഗ് വെച്ചു, നേരെ കമ്പനിയിലേക്ക്. അക്കൊണ്ട് മാനേജര്‍ മുരളിസാര്‍ തോളില്‍ കൈ ഇട്ടു കൊണ്ട് കൂട്ടിക്കൊണ്ടു പോയി പരിചയപ്പെടുത്തിയതിനാല്‍ മാനേജര്‍മാര്‍ക്കൊക്കെ ഒരു പ്രത്യേക സ്നേഹം. പറഞ്ഞ സമയത്ത് തീര്‍ക്കാന്‍ കഴിയാത്ത പ്രോജക്ട്. യൂറോപ്പിലെ വമ്പന്‍ കമ്പനിയുടെ ആദ്യ പ്രോജക്ട്. ഇതു സമയത്ത് തീര്‍ക്കേണ്ടത് കമ്പനിയുടെ അഭിമാനപ്രശ്നം. പതിവു സമയത്തുണ്ടായിരുന്ന 25 പേര്‍ക്കും 2 മാനേജര്‍മാര്‍ക്കും പുറമേ പതിനഞ്ചോളം പുതിയ ആള്‍ക്കാരും രണ്ട് പുതിയ മാനേജര്‍മാരും. 1200-ഓളം ബഗ്ഗുകള്‍. പ്രോജക്ടിന്റെ അവസ്ഥയെപ്പറ്റി ഒരു ഏകദേശരൂപം ഉടനെ കിട്ടി. ആര്‍ക്കിട്ടെക്ചര്‍ എന്നെ പഠിപ്പിക്കാനായി അപ്പൊഴത്തെ ആര്‍ക്കിട്ടെക്ടിന്റെ കൂടെ അര മണിക്കൂര്‍ ചര്‍ച്ച.

മാനേജര്‍മാരെ ഒന്ന് ഞെട്ടിക്കാന്‍ വേണ്ടിയാണ് ഉള്ളതില്‍ തരക്കേടില്ലെന്നു തോന്നിയ ഒരു മോഡ്യൂള്‍ തിരഞ്ഞു പിടിച്ച് ബഗ് ഫിക്സ് ചെയ്യാനിരുന്നത്. എല്ലാ ബഗ്ഗുകളും പിന്നെ ഡേറ്റാബേസ് ടേബിളുകളും ഒക്കെ ഒന്ന് ഓടിച്ചു നോക്കി. ഭാഗ്യത്തിന് നോക്കിയത് കിട്ടി, ഇവിടെയും കോമണ്‍ പാറ്റേണ്‍ ഉള്ള കുറെ എണ്ണം കിട്ടി. എല്ലാത്തിനും കാരണമാണെന്നു തോന്നിയ ചെറിയ ചില കാര്യങ്ങള്‍ വിശദമായ ഒന്നു പഠിച്ചിട്ടു മാറ്റി. ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് എണീക്കുമ്പോള്‍ ആ മോഡ്യൂളിലെ ബഗ്ഗുകളുടെ എണ്ണം 80-ല്‍ നിന്ന് ഒരു 30 കുറഞ്ഞിരുന്നു. മുരളി സാര്‍ എന്നെ അറിയുന്നത് വെറുതെയല്ലെന്ന് പിടികിട്ടിയെന്ന് മാനേജര്‍മാരുടെ തെളിഞ്ഞ മുഖങ്ങള്‍ കണ്ടപ്പോള്‍ മനസിലായി.

മണി 11 ആയിരുന്നു. ടീമിലെല്ലാവര്‍ക്കും തിരിച്ചു പോകാനുള്ള ടാക്സികള്‍ ഏര്‍പ്പാടു ചെയ്തു കൊണ്ടിരുന്ന പ്രസന്നവദനയായ ടീംമേറ്റിനെ അപ്പോഴാണ് ശ്രദ്ധിച്ചത്. രാ‍ത്രി 11 മണിയായിരുന്നിട്ടും അവളുടെ ചുണ്ടുകളില്‍ ഒരു മനോഹര പുഞ്ചിരി തത്തിക്കളിച്ചിരുന്നു. എല്ലാവര്‍ക്കും ടാക്സികള്‍ ഏര്‍പ്പെടുത്തി ചാടിച്ചാടി നടന്ന അവള്‍ അവസാനം എന്റെ അടുത്തെത്തി “താങ്കള്‍ക്ക് എവിടെ പോകണം?”. ഹോട്ടല്‍ പൂനം ഇന്റര്‍നാഷണല്‍ എന്ന് പറഞ്ഞപ്പോള്‍ “എന്നാല്‍ നമ്മള്‍ രണ്ടും ഒരേ ടാക്സിയില്‍ ആണ് പോകുന്നത്. എന്റെ കൂടെ വന്നാല്‍ മതി” എന്നു പറഞ്ഞ് ചിരിച്ച് അവള്‍ വീണ്ടും ലിസ്റ്റില്‍ വെട്ടാനും തിരുത്താനും തുടങ്ങി.

എന്റെ ഹോട്ടലിനടുത്തായിരുന്നു അവളുടെ ഹോസ്റ്റല്‍. ആ വഴിയില്‍ വേറെ ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മാത്രമായിരുന്നു ടാക്സിയില്‍. പണ്ടു മുതലേ പരിചയമുണ്ടെന്നു തോന്നിക്കുന്ന രീതിയില്‍ അവള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ മൂന്നുമാസങ്ങളായി പ്രോജക്ടിനു വേണ്ടി രാപകലില്ലാതെ പണിയെടുക്കുന്നതില്‍ തുടങ്ങി, അവളുടെ കൂട്ടുകാരുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാമായി സംസാരം നീണ്ടു. പിറ്റേന്ന് രാവിലെ ഓഫീസിലെത്താനുള്ള ടാക്സിയിലും അവളോടൊപ്പം. രണ്ടു ദിവസത്തെ ഒന്നിച്ചുള്ള യാത്രകള്‍ക്കവസാനം ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. അവളുടെ പണികള്‍ അല്‍പ്പം ഒന്ന് ഒതുങ്ങിയിരുന്നതിനാല്‍ ഞായറാഴ്ച അവള്‍ വരുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. പതിവു ഞായറാഴ്ചകള്‍ പോലെ തന്നെ ഞാന്‍ ഉണര്‍ന്നപ്പോള്‍ വളരെ വൈകിയിരുന്നു. ടാക്സി കാത്തു നിന്നിട്ട് പോയിക്കാ‍ണും എന്നുറപ്പ്. അവളെ വിളിച്ചു. ഞാന്‍ ഡ്രൈവ് ചെയ്യാമെന്നുണ്ടെങ്കില്‍ അവളുടെ ഹോണ്ട ആക്ടിവയുമായി ഉടനെ എത്താം എന്നവള്‍ ഏറ്റു. പാവം എനിക്കായി ഒരു ദിവസം കൂടി കമ്പനിയില്‍ വരാന്‍ പോലും തയ്യാറായി.

അവളെ പേടിപ്പിക്കണ്ട എന്നു കരുതി 40-ഇലാണ് പൊയ്ക്കൊണ്ടിരുന്നത്. പുറകിലിരുന്നു കൊണ്ട് അവള്‍ ഓഡോമീറ്ററിന്റെ വലത് അറ്റം ചൂണ്ടി പറഞ്ഞു “ആ വലിയ നമ്പറുകളൊന്നും അവിടെ വെറുതെ പെയിന്റ് ചെയ്ത് വെച്ചിരിക്കുന്നതല്ല.” സിറ്റിയ്ക്ക് വെളിയിലെത്തിയപ്പോള്‍ അവള്‍ ഒരു ടേണ്‍ എടുക്കാന്‍ പറഞ്ഞു. ഒരു കാര്യം കാണിക്കാനുണ്ടെന്നു പറഞ്ഞ് എനിക്ക് കുറെ വഴികളില്‍ കൂടി ഒക്കെ വളഞ്ഞു തിരിഞ്ഞ് പോകാന്‍ നിര്‍ദ്ദേശങ്ങള്‍ തന്നു. എത്തി നിന്നത് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സിനു മുന്നിലായിരുന്നു. ഗാര്‍ഡിന്‍ സലാം പറഞ്ഞ് അവള്‍ ഇറങ്ങി നടന്നു. പണി നടന്നു കൊണ്ടിരുന്ന ഗോവണികളിലൂടെ മുകളില്‍ കയറി രണ്ടാം നിലയില്‍ ഒരു ഇരട്ടമുറി വീട്ടിലാണ് ഞങ്ങള്‍ എത്തിയത്. ഉള്ളില്‍ കയറിക്കഴിഞ്ഞ് അവള്‍ കൈ രണ്ടും വിരിച്ച് “എന്റെ വീട്. ഞാന്‍ പണം അടച്ചു കൊണ്ടിരിക്കുന്ന എന്റെ വീട്” എന്ന് പറഞ്ഞപ്പോള്‍, ആ മുഖത്തെ തുടിക്കുന്ന സന്തോഷവും ആത്മവിശ്വാസവും കണ്ടപ്പോള്‍ ഞാന്‍ ചെയ്തത് എന്റെ പാന്റിന്റെ ഇടതുപോക്കറ്റില്‍ കിടന്ന ‘നോക്കിയ 6600‘-ല്‍ തിരുപ്പിടിക്കുക എന്നതായിരുന്നു. ഇത്ര നാളത്തെ ‘അദ്ധ്വാനങ്ങള്‍ക്കും’ ശേഷം എനിക്ക് ആകെയുള്ള സംമ്പാദ്യം അതും പിന്നെ ഒരു യമഹ എന്റൈസറും മാത്രമാണല്ലോ.

വൈകിട്ട് തിരിച്ച് അവളുടെ ആക്ടിവയില്‍ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് ഒരു ആഴ്ചയവസാനം പ്രത്യേകിച്ചൊന്നും ചെയ്യാതെ കടന്നു പോയതിനെപ്പറ്റി ഞങ്ങള്‍ സംസാരിച്ചത്. അത്താഴം ഒന്നിച്ചാക്കാന്‍ തീരുമാനിച്ചു. ‘രൂപാലീസ്’ എന്ന ബംഗാളി സ്പെഷ്യാലിറ്റിയില്‍ ഞങ്ങള്‍ ഒന്നിച്ച് ആദ്യ അത്താഴം. അവള്‍ക്കിഷ്ടപ്പെട്ട കടല്‍ വിഭവങ്ങളുമായി ഒരു വിരുന്ന്.

എത്തിച്ചേരാനുണ്ടായിരുന്ന വിനോദും സിദ്ധാര്‍ത്ഥനും തിങ്കളാഴ്ച എത്തി. പ്രോജക്ടില്‍ ബഗ്ഗുകളുടെ എണ്ണം പതുക്കെ കുറഞ്ഞു കൊണ്ടിരുന്നു. എന്നാലും പുതിയ പുതിയ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. തീ പിടിച്ച ദിവസങ്ങള്‍. രാവിലെ കമ്പനിയില്‍ കയറിയാല്‍ വൈകിട്ട് വളരെ വൈകുന്നതു വരെ ഒന്നും അറിയാത്ത രീതിയില്‍ ജോലി. സ്വന്തം പണികളൊക്കെ സമയത്ത് തീര്‍ത്തുകൊണ്ടിരുന്ന അവള്‍ക്ക് പുതിയ പണികള്‍ കിട്ടിക്കൊണ്ടിരുന്നു. ബാക്കി മടിയന്മാരുടെ പണി ഏറ്റെടുത്ത് ചെയ്യുന്നതിന്റെ വ്യര്‍ത്ഥതയെപ്പറ്റി ഞാന്‍ അവളെ ഉപദേശിച്ചുകൊണ്ടുമിരുന്നു.

ചൊവ്വാഴ്ച മടങ്ങും വഴിയാണ് അവള്‍ പിസ്സ കഴിക്കുന്നതിനെപ്പറ്റി പറഞ്ഞതും ഞങ്ങള്‍ രണ്ടും നേരെ പിസ്സാ ഹട്ടില്‍ ഇറങ്ങിയതും. പതിനാലോ പതിനാറോ മണിക്കൂറിലെ ജോലിയുടെ ക്ഷീണം ഒരു അത്താഴം കൊണ്ട് തീരും എന്ന് എനിക്ക് മനസിലായിത്തുടങ്ങിയതപ്പോഴാണ്. പുതിയതായി തുടങ്ങിയ യോക്കോസ് എന്ന സിസ്സ്‌ലര്‍ ജോയന്റ് വെള്ളിയാഴ്ചയ്ക്കായി ഉറപ്പിച്ചു. ഭക്ഷണ സാധനം ഓരോന്നും പറയുന്നതിനു മുമ്പെ അത് തന്റെ ഭാരത്തില്‍ വരുത്താന്‍ പോകുന്ന വര്‍ദ്ധനവിനെപ്പറ്റി മനസില്‍ കണക്കുക്കൂട്ടുന്നതിന് ഞാന്‍ അവളെ കണക്കിനു കളിയാക്കിക്കൊണ്ടിരുന്നു.

ഒന്നാമത്തെ ആഴ്ച കഴിഞ്ഞപ്പോഴേയ്ക്കും ബഗ്ഗുകളുടെ എണ്ണം നിയന്ത്രണവിധേയമായിരുന്നു. എങ്കിലും പുതിയവ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരുന്നു. പിന്നത്തെ ബുധനാഴ്ച പ്രോജക്ടില്‍ ഒരാളുടെ ജന്മദിനമായിരുന്നു. ഒരു സിനിമ കണ്ട് ആഘോഷിക്കാനാണ് എല്ലാവരും കൂടി തീരുമാനിച്ചത്. വൈകിട്ട് എല്ലാവരും കൂടി മാനേജര്‍മാര്‍ക്ക് സംശയം ഒന്നും ഇല്ലാതെ പുറത്തിറങ്ങാന്‍ ഒരു കമാന്‍ഡോ ഓപ്പറേഷന്‍ തന്നെ വേണ്ടി വന്നു. അവസാന നിമിഷം അവള്‍ക്ക് എന്തോ പണി തീര്‍ക്കാനുണ്ടായിരുന്നു. ഒരു സീബിസിയുടെ താക്കോല്‍ എന്നെ ഏല്‍പ്പിച്ച് ബാക്കിയുള്ളവര്‍ പല വണ്ടികളായി തിയറ്ററിലേക്ക് തിരിച്ചു. അവള്‍ക്ക് ഇറങ്ങാറായപ്പോഴേക്കും സിനിമയ്ക്ക് 15 മിനിട്ട്, പോകാനുള്ളത് 15 കിലോമീറ്റര്‍, പിന്നെ വൈകിട്ടത്തെ ട്രാഫിക്കും. സീബിസി സൈഡ് റോഡുകളില്‍ കൂടിയും നടപ്പാതകളില്‍ കൂടിയും പറന്നു. “നീ‍ എന്നെ കൊല്ലാന്‍ കൊണ്ടു പോകുകയാണോ?”, “കുഴി, കുഴി, കുഴി…”, “ആ ട്രക്ക് നമ്മളെ കൊല്ലും”, “വളവ് ഒന്നു തിരിക്കുമോ?” അവള്‍ ആദ്യാവസാനം എനിക്ക് നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ടിരുന്നു. പടം തുടങ്ങുന്നതിന് മൂന്നു മിനിട്ട് മുന്‍പെ തിയറ്ററില്‍ എത്തിയപ്പോള്‍ അവള്‍ ആദ്യം ചെയ്തത് ചാടി ഇറങ്ങിയിട്ട് കൈ രണ്ടും കൂട്ടിപ്പിടിച്ച് പ്രാര്‍ത്ഥിയ്ക്കുക എന്നതായിരുന്നു. പോപ്പ്കോണും ബിപാഷ ബാസുവുമായി വീണ്ടും സന്തോഷപ്രദമായ ഒരു സായാഹ്നം.

എനിക്ക് തിരിച്ചു പോരാനുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നത് പിറ്റെ ശനിയാഴ്ച വൈകിട്ടത്തെക്ക് ആയിരുന്നു. മാനേജര്‍മാര്‍ ഒരു ആഴ്ച കൂടി നില്‍ക്കാന്‍ നിര്‍ബന്ധിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ ആ ഫ്ലൈറ്റ് ഒന്ന് ക്യാന്‍സല്‍ ചെയ്താല്‍ പിന്നെ അവര്‍ പറയുന്നതു വരെ അവിടെ നില്‍ക്കേണ്ടി വരും എന്നറിയാവുന്നതിനാല്‍ ഞാന്‍ അതിന്‍ തയ്യാറായിരുന്നില്ല. “നിനക്ക് ഒരു ആഴ്ച കൂടി നിന്നു കൂടെ” എന്ന് അവള്‍ ചോദിച്ചത് കേട്ടില്ല എന്നു നടിക്കേണ്ടി വന്നു.

ദിവസങ്ങള്‍ പെട്ടെന്നു നീങ്ങി. തിരിച്ചു പോരേണ്ട ശനിയാഴ്ചയും എനിക്ക് കമ്പനിയില്‍ എത്തേണ്ടി വന്നു. ആറു മണിയ്ക്കായിരുന്നു ഫ്ലൈറ്റ്. മൂന്നുമണിയ്ക്ക് ഞാന്‍ ഇറങ്ങുമ്പോള്‍ എന്റെ കൂടെ ഇറങ്ങാമെന്ന് അവള്‍ പറഞ്ഞിരുന്നു. പുറത്തേക്കുള്ള വഴിയില്‍ അവളെ തിരിച്ച് വിളിച്ച് മാനേജര്‍ അവള്‍ക്ക് ‘അത്യാവശ്യമായി തീര്‍ക്കാനുള്ള’ എന്തോ ഒരു പണി നല്‍കാന്‍ ശ്രമിച്ചു. പിന്നെ അവിടെ നടന്നത് ഒരു നാടകം. എവിടെ പോകുന്നു എന്ന മാനേജറുടെ ചോദ്യം കേട്ട് എന്ത് പറയണം എന്നാലോചിച്ച് നിന്ന അവളെ കണ്ട് ഞാന്‍ ഇടയ്ക്ക് കയറിപ്പറഞ്ഞു. “സാര്‍, എന്റെ ഒരു പല്ലിന്റെ ഫില്ലിങ്ങ് ഇളകി, മാനസി അവളുടെ ഡെന്റിസ്റ്റിന്റടുത്ത് എനിക്കായി ഒരു അപ്പോയിന്റ്മെന്റ് ഉറപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് അവള്‍ കൂടെ വന്നേ പറ്റൂ. ഫ്ലൈറ്റിന്റെ സമയത്തിനു മുമ്പ് എനിക്ക് അവിടെ എത്തിയേ പറ്റൂ”. മാനേജര്‍ക്ക് ഞാന്‍ പറഞ്ഞതെന്താണെന്ന് മനസിലാക്കാന്‍ സമയം കൊടുക്കുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ രണ്ടാളും ലിഫ്റ്റില്‍ കയറിയിരുന്നു.

ഡൈന്റിസ്റ്റ് അപ്പോയിന്റ്മെന്റിനെപ്പറ്റി പറഞ്ഞ് വഴി നീളെ ചിരിച്ചു കൊണ്ട് അവള്‍ എന്നെ എന്റെ ഹോട്ടലില്‍ എത്തിച്ചു. എയര്‍പ്പോര്‍ട്ടില്‍ എത്താന്‍ സമയമുണ്ടോ എന്നുറപ്പില്ലായിരുന്നെങ്കിലും എനിക്കായി മാനേജറുടെ അപ്രീതി വരെ ഗൌരവമായി എടുക്കാതിരുന്ന അവളെ ഞാന്‍ അവസാനമായി ഒരു കോഫിയ്ക്ക് ക്ഷണിച്ചു. കോഫി ഡേ-യിലെ കോള്‍ഡ് കോഫിയ്ക്കും ചോക്കളേറ്റ് റ്റെമ്പ്റ്റേഷനും അപ്പുറവും ഇപ്പുറവുമായി അധികം സംസാരിക്കാതെ കുറെ നേരം. ഒടുവില്‍ “അല്‍വിദനാ കഹനാ” മൂളിക്കൊണ്ടാണ് പിരിഞ്ഞത്.

ഞാന്‍ തിരിച്ച് ബാംഗ്ലൂര്‍ എത്തി മൂന്ന് ദിവസം കഴിഞ്ഞാണ് സിദ്ധാര്‍ത്ഥന്‍ എത്തിയത്. “നിനക്ക് പൂനെ ടീമിലൊരാള്‍ ഒരു സമ്മാനം തന്നയച്ചിരുന്നു” എന്നു പറഞ്ഞ് സിദ്ധാര്‍ത്ഥന്‍ ഒരു പൊതി കൈമാറി. ഒരു കമ്പിയില്‍ ഊഞ്ഞാലാടുന്ന മൂന്നു ചിരിക്കുന്ന മുഖങ്ങളുള്ള ഒരു രൂപം, അതില്‍ ഇങ്ങനെ എഴുതിയിരുന്നു “കീപ്പ് സ്പ്രെഡിംഗ് സ്മൈല്‍സ്”...

***

ഒരു വര്‍ഷം മുമ്പത്തെ ആ ഹ്രസ്വകാലഘട്ടം ഇന്നും സുഖമുള്ള ഓര്‍മ്മകളായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോള്‍ ലണ്ടനിലുള്ള അവള്‍ക്ക് ജന്മദിനാശംസകള്‍ പറഞ്ഞു കഴിഞ്ഞ് പിന്നെയും വളരെ നേരം കൊച്ചു വര്‍ത്തമാനം പറഞ്ഞിട്ട് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ആ ചിരിക്കുന്ന മുഖങ്ങളെ ഒരിക്കല്‍ കൂടി ഊഞ്ഞാലാട്ടി.

Monday, September 11, 2006

മലയാളം ടെമ്പ്ലെറ്റുകള്‍

തമോഗര്‍ത്തങ്ങളില്‍ക്കൂടി അപ്പുറത്തേക്ക് നേരമ്പോക്കിന് നോക്കിയിരിക്കുന്ന ബൂലോകപുലി എന്നോട് മലയാളം ടെമ്പ്ലെറ്റുകള്‍ ഒന്ന് ലിങ്ക് ചെയ്തിടാന്‍ പറഞ്ഞു. ദേ ചെയ്യുന്നു. ബ്ലോഗറിന്റെ അടിസ്ഥാന ടെമ്പ്ലെറ്റുകളുടെ മലയാളം രൂപങ്ങള്‍ കൊടുത്തിരിക്കുന്നു.
DownloadDownload
DownloadDownload
DownloadDownload
DownloadDownload
DownloadDownload
Download


1. ഡൌണ്‍ലോഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന ടെക്‌സ്റ്റ് ഫയല്‍ അതേപടി മഷീനില്‍ സേവ് ചെയ്യുക. എന്നിട്ട് അത് തുറന്ന് ടെക്‌സ്റ്റ് മുഴുവനായി കോപ്പി ചെയ്യുക. ബ്ലോഗറില്‍ സൈന്‍ ഇന്‍ ചെയ്യുക. ബ്ലോഗില്‍ പോകുക. ടെമ്പ്ലെറ്റ് പേജില്‍ പോകുക. അവിടെയുള്ള മുഴുവന്‍ ടെക്‌സ്റ്റും സെലെക്ട് ചെയ്ത് ഡിലിറ്റ് ചെയ്യുക. എന്നിട്ട് നേരത്തെ ഫയലില്‍ നിന്ന് കോപ്പി ചെയ്ത് വച്ചിരിക്കുന്ന ടെക്‌സ്റ്റ് അവിടെ പേസ്റ്റ് ചെയ്യുക. സേവ് ചെയ്യുക, പബ്ലിഷ് ചെയ്യുക.
2. താഴെ കൊടുത്തിരിക്കുന്ന സെറ്റിങ്ങുകള്‍ അതേ പോലെ കൊടുക്കുന്നതായിരിക്കും നല്ലത്.